പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവിന് 25 വര്‍ഷം കഠിനതടവ്, ശിക്ഷ വാങ്ങി നല്‍കാന്‍ പോരാടിയത് പ്രതിയുടെ അമ്മ

  • 06/04/2022

മുംബൈ:  പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 25 വര്‍ഷം കഠിനതടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 37-കാരന് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ പരാതി നല്‍കാനും പ്രതിക്ക് ശിക്ഷ വാങ്ങിനല്‍കാനും പോരാടിയത് പ്രതിയുടെ അമ്മയായ 60-കാരിയാണ്. ഇവരെ കോടതി പ്രശംസിച്ചു.  കേസില്‍ മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. 

പതിമൂന്ന് വയസ്സുള്ള മകളെയാണ് 37-കാരന്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ഏഴുവര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. നഗരത്തിലെ കെട്ടിടത്തിലെ മുറിയില്‍ അച്ഛനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 

ഒരുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. ഇതോടെ 2021 മെയ് മാസത്തിലാണ് കുട്ടി ഇക്കാര്യം  മുത്തശ്ശിയോട് പറഞ്ഞത്. പീഡനവിവരം അറിഞ്ഞ ഉടന്‍ മുത്തശ്ശി പോലീസില്‍ പരാതി നല്‍കി. കേസിന്റെ വിചാരണ വേളയില്‍ പ്രതിക്കെതിരെ പെണ്‍കുട്ടിയും മുത്തശ്ശിയും മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ പരിഗണിച്ചാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

Related News