പൗരന്മാരുടെയും താമസക്കാരുടെയും പണം ചെലവഴിക്കൽ കുതിച്ചുയർന്നു; സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്

  • 10/08/2022

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ (ജനുവരി മുതൽ ജൂൺ അവസാനം വരെ) പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് ഏകദേശം 30 ശതമാനം വർധിച്ചതായി കണക്കുകൾ. 2021 ജൂൺ അവസാനത്തെ 15.78 ബില്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ  ചെലവ് 4.66 ബില്യൺ ദിനാർ വർധിച്ച്  2022 ജൂൺ അവസാനത്തിൽ  20.44 ബില്യൺ ദിനാറിലെത്തിയിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്താണ് കണക്കുകൾ പുറത്ത് വിട്ടത്. പോയിന്റ് ഓഫ് സെയിൽ വഴിയുള്ള ചെലവാണ് വർദ്ധനയ്ക്ക് കാരണമായിട്ടുള്ളത്.

ഇത് മാത്രം 1.8 ബില്യൺ ദിനാർ വരും. കൂടാതെ ഓൺലൈൻ വാങ്ങലുകൾക്കായി 2.4 ബില്യൺ ദിനാറുമാണ് ചെലവാക്കിയത്. വർഷത്തിലെ ആദ്യത്തെ ആറ് മാസങ്ങളിൽ പൗരന്മാരും താമസക്കാരും ചെലവഴിച്ചതിന്റെ 95 ശതമാനവും കുവൈത്തിനുള്ളിൽ തന്നെയാണ്. ഇത് ഏകദേശം 19.48 ബില്യൺ ദിനാർ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം ചെലവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് കുവൈത്തിന് പുറത്ത് ചെലവഴിക്കുന്നത്. എന്നാൽ, 2021നെ അപേക്ഷിച്ച് നോക്കുമ്പോൾ കുവൈത്തിനുള്ളിലെ ചെലവഴിക്കൽ 28 ശതമാനം വർധിച്ചപ്പോൾ രാജ്യത്തിന് പുറത്തെ കണക്കിൽ 65 ശതമാനത്തിന്റെ വർധന വന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News