കുവൈത്തിലെ റെസിഡന്‍സി നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് മുന്നറിയിപ്പ് നല്‍കി അല്‍ ബര്‍ജാസ്

  • 15/08/2022

കുവൈത്ത് സിറ്റി: റെസിഡന്‍സി, തൊഴില്‍ നിയമലംഘകരെ പിടികൂടുന്നതിന് കര്‍ശന പരിശോധനകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്. രാജ്യത്തെ വിവിധ ഏജന്‍സികളുമായി സഹകരിച്ച് പരിശോധന ക്യാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ജലീബ് അല്‍ ഷുവൈക്ക്, മഹ്ബൗല പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്. ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സുമായി സഹകരിച്ചാണ് പരിശോധനകള്‍ നടന്നത്.

ജലീബ്, മഹ്ബൗല പ്രദേശങ്ങളുടെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും അടച്ചുകൊണ്ട് വളരെ കര്‍ശനമായ പരിശോധനകളാണ് നടന്നത്. റെസിഡന്‍സി നിയമലംഘകര്‍ ഒരുതരത്തിലും രക്ഷപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. വിവിധ നിയമലംഘനങ്ങള്‍ക്കായി 51 പേരാണ് അറസ്റ്റിലായത്. ഇവരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. മഹ്ബൗല പ്രദേശങ്ങളിലെ പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേരും അറസ്റ്റിലായിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News