HomeGULFവ്യാജ ബീച്ച് ചാലറ്റുകളുടെ പേരിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; കുവൈറ്റ് സ്വദേശിനിയും പ്രവാസികളും ഉൾപ്പെടെ...

വ്യാജ ബീച്ച് ചാലറ്റുകളുടെ പേരിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; കുവൈറ്റ് സ്വദേശിനിയും പ്രവാസികളും ഉൾപ്പെടെ 5 പേർക്ക് ജയിൽശിക്ഷ, 53 ലക്ഷം ദിനാർ പിഴ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലും ഈജിപ്തിലുമുള്ള ഇല്ലാത്ത ബീച്ച് ചാലറ്റുകളുടെ പേരിൽ കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പും പണമിടപാടുകളും നടത്തിയ കേസിൽ കുവൈറ്റ് സ്വദേശിനി, മൂന്ന് ഈജിപ്ഷ്യൻ പങ്കാളികൾ, ഒരു ബിദൂൻ (പൗരത്വമില്ലാത്തയാൾ) ബ്രോക്കർ എന്നിവർക്ക് കുവൈറ്റ് കോടതി 5 വർഷം കഠിനതടവ് വിധിച്ചു. പ്രതികൾക്ക് സംയുക്തമായി ഏകദേശം 5.3 മില്യൺ കുവൈറ്റ് ദിനാർ (ഏകദേശം 53 ലക്ഷം ദിനാർ) കോടതി പിഴയും ചുമത്തിയിട്ടുണ്ട്.നിലവിലില്ലാത്ത ആഡംബര കടൽത്തീര ചാലറ്റുകളുടെ വ്യാജ പരസ്യങ്ങളും രേഖകളും കാണിച്ച് നിരവധി ഉപഭോക്താക്കളിൽ നിന്ന് ഇവർ വൻതോതിൽ പണം തട്ടിയെടുക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഇങ്ങനെ വഞ്ചനയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപ പിന്നീട് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിലൂടെ വെളുപ്പിക്കാനും ഇവർ ശ്രമിച്ചു. കുവൈറ്റിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസാണിത്.

അതേസമയം, ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന കമ്പനി ഉടമയുടെ പേരിനുള്ള പങ്കാളികളായ (Nominal partners) ഒരു കുവൈറ്റ് സ്വദേശിയെയും സ്വദേശിനിയെയും, കൂടാതെ മറ്റ് മൂന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെയും മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി. വഞ്ചനയിലൂടെ സമ്പാദിച്ച പണം നിയമവിധേയമാക്കാൻ വിപുലമായ ശൃംഖല തന്നെ പ്രതികൾ രൂപീകരിച്ചിരുന്നതായി സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം വ്യാജ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!