55 ലക്ഷത്തോളം ഡോസ് വാക്സിൻ കുവൈത്തിലെത്തിക്കും; കുത്തിവെപ്പ് മന്ദഗതിയിലാണെന്ന ആരോപണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

  • 18/01/2021


കുവൈത്ത് സിറ്റി : രാജ്യത്തെ 27 ലക്ഷം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് എത്തിക്കുവാനുള്ള പരിശ്രമത്തിലാണെന്നും രാജ്യത്ത് വിതരണം ചെയ്യുന്ന  ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരവും നേടിയതാണെന്നും അധികൃതര്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കുത്തിവയ്പ് നടക്കുന്നതെന്നും മറ്റുള്ള പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ലന്നും  കുത്തിവയ്പ്ടുത്ത ആര്‍ക്കും ഇതുവരെ  പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടില്ലന്നും അധികൃതര്‍ പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ആദ്യ ഡോസെടുത്ത് 21 ദിവസത്തിനുശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസാണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് വാക്സിനേഷൻ പദ്ധതി തയ്യാറാക്കുന്നത്.അന്താരാഷ്ട്ര സംഘടനകളുടെ ശുപാർശകൾ പ്രകാരം 16 വയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർസെൻസിറ്റിവിറ്റി ഉള്ളവരെ പ്രതിരോധ കുത്തിവയ്പില്‍ നിന്നും ഒഴിവാക്കും. ഇപ്പോയത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 5.55 ദശലക്ഷം ഡോസുകൾ ആവശ്യമാണെന്നും  5.7 ദശലക്ഷം ഡോസുകള്‍ കുവൈത്ത് റിസര്‍വ്  ചെയ്തതായും അധികൃതര്‍ പറഞ്ഞു. വാക്സിൻ ആവശ്യത്തിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് പ്രതിരോധ കുത്തിവയ്പ്  മറ്റ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതിന്  തടസ്സമെന്നും അധികൃതർ പറഞ്ഞു. 

Related News