ദേശീയ ദിനാഘോഷ നിറവില്‍ കുവൈത്ത്

  • 25/02/2021

കുവൈത്ത് സിറ്റി :  അറുപതാമത്  ദേശീയ ദിനാഘോഷ നിറവിലാണ് കുവൈത്ത്. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ആധുനിക കുവൈത്തിന്‍റെ  ഇന്നത്തെ പുരോഗതിക്ക് കാരണമായ അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിനോടുള്ള ആദരവായി അദ്ദേഹം  ഭരണമേറ്റെടുത്ത ദിവസമായ 1950 ഫെബ്രുവരി 25 ന്‍റെ സ്മരണയിൽ ആ ദിവസം ദേശീയദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ ദിവസത്തെ കൂടി ഓര്‍മ്മപ്പെടുത്തിയാണ് ഫെബ്രുവരി 25, 26 തീയതികളില്‍  ദേശീയ ദിനങ്ങളായി ആഘോഷിക്കുന്നത്. 

കുവൈത്ത്  ചരിത്രത്തിന് വിസ്മരിക്കാനാവാത്ത കറുത്ത ദിനങ്ങളാണ് സദ്ദാമും അധിനിവേശവും.  സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ ഇറാഖി സൈനികരും എഴുനൂറോളം യുദ്ധ ടാങ്കുകളുമാണ് അന്ന് കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾ തകർത്ത് രാജ്യത്തേക്ക് അധിനിവേശം നടത്തിയത്. ഇറാന്‍ -ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നിരുന്ന ഇറാഖ് എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുകയും സകലവിധ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് കൊണ്ട്  കുവൈത്തിനെ ആക്രമിക്കുകയുമായിരുന്നു. കുവൈത്തിനെ മുച്ചൂടും മുടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി സൈന്യത്തിന്റെ പ്രവർത്തനങ്ങൾ. വെടിവയ്പിനും മിസൈലാക്രമണത്തിനും പുറമെ കൊള്ളയും കൊള്ളിവയ്പും വരെ അവർ ആയുധമാക്കി. കുവൈത്ത് എയർവേസിന്റെ വിമാനങ്ങൾ മോഷ്ടിച്ച് ഇറാഖിലേക്കു കടത്തി. കുവൈത്ത് ഭരണാധികാരികൾ അതിർത്തി കടന്ന് സൗദിയിലേക്കു രക്ഷപ്പെട്ടിരുന്നു. അവർ പ്രവാസി സർക്കാരിന് രൂപം നൽകി അവിടെനിന്നു നടത്തിയ നീക്കങ്ങൾ ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കാനും കുവൈത്തിനു സഹായകരമായി. അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലെം അൽ സബാഹ് എന്നിവർ തന്ത്രപരമായ നീ‍ക്കങ്ങൾക്കു ചുക്കാൻ പിടിച്ചത്. കുവൈത്ത് യുദ്ധത്തിനും അതിനു ശേഷവും നടന്ന ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ ജീവൻ നഷ്‌ടപ്പെട്ടവർക്കു കണക്കില്ല.കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 

കര്‍ശനമായ കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ആഘോഷപരിപാടികളും ഒത്തുകൂടലുകളും വിലക്കിയിട്ടുണ്ട്. രാജ്യത്തെ മിക്ക കെട്ടിടങ്ങളും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചും തെരുവുകള്‍ കൊടിതോരണങ്ങൾ തൂക്കിയും രാജ്യം ദേശീയദിനം ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യത്ത് കൊറോണ കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം ഇതുവരെ കാണാത്ത ആരോഗ്യ അടിയന്തരവസ്ഥയിലൂടെയാണ് ഒരു വര്‍ഷമായി കടന്ന് പോകുന്നത്. ഇടയ്ക്ക് അൽ‌‌പം കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സാധാരണ കാണുന്നത് പോലെ ജനം തെരുവുകളില്‍ ഇറങ്ങി ആഘോഷിക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് പ്രാമുഖ്യമുള്ള രാജ്യമാണ് കുവൈത്ത്.അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹീന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യത്തെ ദേശീയ ആഘോഷ പരിപാടികളാണ് ഈ വര്‍ഷത്തേത്. അതിനിടെ ദേശീയദിനം ആഘോഷിക്കുന്ന കുവൈത്തിന് ഐക്യദാർഢ്യവുമായി ഖത്തറും ബഹ്റൈനും  ഒമാനും  സൗദിയും വിവിധ കെട്ടിടങ്ങളില്‍ അലങ്കാര പ്രദർശനങ്ങൾ നടത്തി. ഖത്തറിന്‍റെ  തെരുവുകളിൽ വ്യാപകമായി കുവൈത്ത് പതാക അലങ്കരിച്ചതായി അവിടെനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related News