ലേബർ മാർക്കറ്റിൽ കുവൈത്തികളുടെ എണ്ണം കൂടി; പ്രവാസി എണ്ണം ഇടിഞ്ഞു

  • 19/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ലേബർ മാർക്കറ്റിൽ 111,000 തൊഴിലാളികളുടെ കുറവുണ്ടായതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. . 2021 ഡിസംബറിലെ കണക്ക് പ്രകാരം പൊതു, സ്വകാര്യ മേഖലകൾ ചേർത്ത് രാജ്യത്തിൻ്റെ ആകെ തൊഴിൽ ശക്തി 1.8 മില്യൺ തൊഴിലാളികളായിരുന്നു. എന്നാൽ, മുൻ വർഷം ഇതേ കാലയളവിൽ തൊഴിലാളികളുടെ എണ്ണം 1.99 മില്യൺ ആയിരുന്നു.

രാജ്യത്ത് കുവൈത്തി തൊഴിലാളികളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രവാസികളുടെ എണ്ണത്തിൽ 2021ൽ ​ഗണ്യമായ കുറവുണ്ടായി. 2021 ഡിസംബറിൽ എത്തിയപ്പോൾ മുൻ വർഷത്തേക്കാൾ 134,000 തൊഴിലാളികളുടെ കുറവാണ് വന്നത്. അതേസമയം, ലേബർ മാർക്കറ്റിലെ കുവൈത്തികളുടെ എണ്ണം കൂടുകയും ചെയ്തു.  430,128 തൊഴിലാളികൾ എന്ന നിലയിലേക്കാണ്  കുവൈത്തികളുടെ എണ്ണം വർധിച്ചത്. മുൻ വർഷത്തേകൾ 24,000 കുവൈത്തികളാണ് ലേബർ മാർക്കറ്റിൽ കൂടിയത്. പ്രവാസികളിൽ ഈജിപ്തിൽ നിന്നുള്ളവരുടെ എണ്ണമാണ് കൂടുതലുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. പൊതു, സ്വകാര്യ മേഖലകളിലായി 437, 116 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News