സാൽമിയിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

  • 25/01/2023


കുവൈത്ത് സിറ്റി: സാൽമി മേഖലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. കേസിൽ പ്രായപൂർത്തിയാകാത്ത കുവൈത്തി പൗരനാണ് പിടിയിലായിട്ടുള്ളത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സാൽമി പ്രദേശത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി തൈമ പൊലീസ് സ്റ്റേഷനിൽ നിന്നാണ് റിപ്പോർട്ടുകൾ വന്നത്. 

ശനിയാഴ്ച രാവിലെയാണ് തലയോട്ടി തകർക്കപ്പെട്ട നിലയിൽ അൽ സാൽമി റോഡിൽ ജുലൈബി റനാറ (35) യുടെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് സാധിച്ചിരുന്നു.

പബ്ലിക് പ്രോസിക്യൂഷൻ സംഭവസ്ഥലത്ത് എത്തി അന്വേഷണ നടപടികൾ ആരംഭിക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് ഉൾപ്പെടെ നിർദേശം നൽകുകയും ചെയ്തു. പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും ജുലൈബി ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.  കൊല്ലപ്പെട്ട യുവതി ​ഗാർഹിക തൊഴിലാളി ആയിരുന്നു.  സ്പോൺസർ യുവതിയെ കാണാനില്ലെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 അതോടൊപ്പം ജുലൈബി റനാറയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ വി ഒപ്ലെ. ജുലൈബി റനാറയ്ക്ക് നീതി കിട്ടുമെന്നും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നും സൂസൻ കുടുംബത്തെ അറിയിച്ചു. ജുലൈബിയുടെ അമ്മയെ സൂസൻ ആശ്വസിപ്പിച്ചു. കേസിൽ അതിവേഗ നടപടി വേണമെന്ന് ഫിലിപ്പീൻസ് മൈ ഗ്രൻ്റ് വർക്കേഴ്സ് വിഭാഗം കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News