13 പേരെ കേറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ കയറ്റിയത് 40 ഓളം പേരെ; രണ്ടു ബോട്ടുകള്‍ പിടിയില്‍

  • 14/05/2023

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകള്‍ പിടിയില്‍. നിഖില്‍, ഗണേഷ് എന്നീ ബോട്ട് ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 40 ഓളം പേരെയാണ് കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള സാഹചര്യത്തില്‍ 40 ലധികം ആളുകളുമായി മറൈന്‍ ഡ്രൈവില്‍ സര്‍വ്വീസ് നടത്തിയത്.


പൊലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പോകുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ബോട്ടിലെ സ്രാങ്കുമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂര്‍ ദുരന്തത്തിന് ശേഷവും ഇത്തരം നിയലംഘനങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നു എന്നാണ് അറിവ്

Related News