സിനിമയില്‍ അവസരം ലഭിക്കാൻ 16കാരിയായ മകള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍; മകൾ അമ്മയിൽ നിന്ന് സഹിച്ചത് ക്രൂര പീഡനം

  • 04/06/2023

വിശാഖപട്ടണം: സിനിമയില്‍ അവസരം ലഭിക്കാൻ 16കാരിയായ മകള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കി അമ്മ. അന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പ്ലസ് വണ്‌‍ വിദ്യാര്‍ത്ഥിയാണ് അമ്മയുടെ ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ നാലു വര്‍ഷമായി ശരീരവളര്‍ച്ചയ്ക്കുള്ള ഹോര്‍മോണ്‍ ഗുളികകള്‍ മകള്‍ക്ക് അമിത അളവില്‍ അമ്മ നല്‍കുകയായിരുന്നു. ഇതിന്റെ പാര്‍ശ്വഫലമായി കടുത്ത വേദനയാണ് പെണ്‍കുട്ടി അനുഭവിച്ചത്. തുടര്‍ന്ന് കുട്ടി പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ച്‌.


ശരീരവളര്‍ച്ച കൂട്ടുന്നതിനായി ചില ഗുളികകള്‍ കൂടുതല്‍ അളവില്‍ അമ്മ നല്‍കിവന്നു. ആ ഗുളികകള്‍ കഴിക്കുമ്ബോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീര്‍ത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതാണെന്നും തനിക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നില്ല എന്നുമാണ് പെണ്‍കുട്ടിയില്‍ പരാതിയില്‍ പറഞ്ഞത്.

പഠനം കഴിയുമ്ബോഴേക്കും സിനിമ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും വഴങ്ങിക്കൊടുക്കാൻ തന്നെ തയാറാക്കുകയായിരുന്നു അമ്മയെന്നും കുട്ടി പറഞ്ഞു. മരുന്നു കഴിക്കില്ല എന്ന് പറഞ്ഞാല്‍ തന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നും ഷോക്കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി. സിനിമയില്‍ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിര്‍മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി അറിയിച്ചു.

അവസാനം പെണ്‍കുട്ടി വ്യാഴാഴ്ചയാണ് ചെല്‍ഡ് ലൈനില്‍ വിളിച്ച്‌ പെണ്‍കുട്ടി പരാതി പറയുന്നത്. തുടര്‍ന്ന് ബാലാവകാശ അംഗങ്ങള്‍ പൊലീസിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോചിപ്പിക്കുകയായിരുന്നു.

മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വര്‍ഷം മുൻപ് ഇയാള്‍ മരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യം 112ല്‍ വിളിച്ച്‌ പെണ്‍കുട്ടി സഹായം തേടിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. പിന്നീടാണ് ചൈലഡ്‍ലൈൻ നമ്ബറായ 1098ല്‍ വിളിച്ച്‌ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചതെന്നും ബാലാവകാശ കമ്മിഷൻ ചെയര്‍മാൻ കേസാലി അപ്പാറാവു അറിയിച്ചു. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.

Related News