സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തിയതായി പരാതി. പാലക്കാട് ലയണ്‍സ് സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം. 8.20 ആണ് ഇവിടെ ക്ലാസ് ആരംഭിക്കുന്നത്. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അന്നേ ദിവസം സ്കൂളില്‍ എത്താൻ അഞ്ച് മിനിറ്റ് വൈകി.
വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോള്‍ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇതുവരെ വിദ്യാർഥിനി സ്കൂളില്‍ പോയിട്ടില്ല. തനിക്ക് ആ സ്കൂളില്‍ പോകേണ്ടെന്ന നിലപാടിലാണ് മകള്‍. രക്ഷിതാവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
അതേസമയം ഇത്തരം ശിക്ഷാരീതികള്‍ സ്കൂളില്‍ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നല്‍കിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാല്‍ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻറെ വിശദീകരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?