ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കളാണ് തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെ ആരോപണമുന്നയിച്ചത്.
സെപ്റ്റംബർ 27നു ചികിത്സയിലിരിക്കെ മരിച്ച വിനോദ് കുമാർ എന്ന വ്യക്തിയെ ചികിത്സച്ചത് എംബിബിഎസ് തോറ്റ ഡോക്ടറാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും, 2018 മുതല്‍ അബു എബ്രഹാം ലൂക്ക് ഇവിടെ ജോലി ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു.
മരിച്ച വ്യക്തിയുടെ മരുമകള്‍ അബുവിന്റെ ജൂനിയറായി 2011ല്‍ മുക്കം കെഎംസിസി മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്നു. എന്നാല്‍ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വിഷയത്തില്‍ ബന്ധുക്കളുടെ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?