പി.വി അൻവറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്ത് പിഴച്ചു? കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായതുകൊണ്ട് അതുവഴി നടക്കുന്ന സ്വർണക്കടത്ത് മുഴുവൻ മലപ്പുറത്തിന്റെ വിലാസത്തില്‍ ചേർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കൊണ്ടുവരുന്നതാണെന്നും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ട് വർഷത്തിനിടയില്‍ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം.
അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രിക്കു പറയാൻ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?