പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാക് അതിർത്തി അടച്ചതോടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ വരനും പാകിസ്ഥാൻകാരിയായ വധുവും. ബുധനാഴ്ച്ച പാക്കിസ്ഥാനിലെ അമർകോട്ടില്‍ വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. വിവാഹത്തിനായി വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും നിലവില്‍ അട്ടാരി അതിർത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ജയ്പൂരിലെ ശൈത്താൻ സിങ്ങും പാകിസ്ഥാൻകാരി വധു കേസർ കന്വറിനും തമ്മിലുള്ള വിവാഹമാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്.
കഷ്ടപ്പെട്ടാണ് വിവാഹാവശ്യത്തിനായി പോകാൻ ശൈത്താനും വീട്ടുകാർക്കും പാകിസ്ഥാനിലേക്കുള്ള വിസയടക്കം സംഘടിപ്പിച്ചത്. എന്നാല്‍ വിവാഹത്തിനുള്ള തീയതിയുമെടുത്ത് പോകാനൊരുങ്ങവേ അട്ടാരി അതിർത്തി അടയ്ക്കുകയായിരുന്നു. അതേ സമയം മെയ് 12 വരെയാണ് വിസയ്ക്കുള്ള കാലാവധിയുള്ളത്. ഇതിനു മുൻപേ അതിർത്തി തുറന്നാല്‍ അപ്പോള്‍ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളും. അതിർത്തി അടച്ചതോടെ വിവാഹത്തിനായി വരന്റെ അടുത്ത ബന്ധുക്കള്‍ക്കൊപ്പമിറങ്ങിയ മറ്റു കൂട്ടുകാരും ബന്ധുക്കളും തിരിച്ചു പോകുമെന്ന അവസ്ഥയിലാണ്.
പാകിസ്ഥാനില്‍ ഇന്ത്യൻ വിസകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും 3 ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 450 ലേറെ പേരെന്ന് കണക്കുകള്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?