'വയനാട്ടില്‍ ഭൂമി വില്‍ക്കാനുണ്ടോ ഭൂമി, അഞ്ചിരട്ടി വിലക്ക് ലീഗ് വാങ്ങും!'; 'ഫണ്ട് മുക്കല്‍' ആരോപണത്തില്‍ വീണ്ടും ജലീല്‍

  • 14/07/2025

ഫണ്ട് മുക്കല്‍ ആരോപണം ഉന്നയിച്ച കുറിപ്പിനു പിന്നാലെ മുസ്ലിം ലീഗിനെതിരെ കെടി ജലീല്‍ എംഎല്‍എ വീണ്ടും രംഗത്ത്. വയനാട് ദുരിത ബാധിതർക്കായി 100 വീടുകള്‍ നിർമിക്കാനുള്ള സ്ഥലമേറ്റടുത്തതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോസ്റ്റ്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങളാണ് കുറിപ്പിലുള്ളത്.

മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി നല്‍കിയാണ് ലീഗ് സ്ഥലം വാങ്ങിയതെന്നു ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നു ലീഗ് 40 കോടിയിലധികം രൂപ സമാഹരിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു.

വയനാട് ദുരന്തത്തില്‍ ഇരയായവർക്കു വേണ്ടി പൊതു ജനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി മുസ്ലിംലീഗ് സ്വരൂപിച്ചത് 40 കോടിയിലധികം രൂപയാണ്. സർക്കാരില്‍ വിശ്വാസമില്ലെന്ന ന്യായം പറഞ്ഞാണ് സ്വന്തമായി ലീഗ് പിരിവിനിറങ്ങിയത്. വീടു നിർമാണത്തിൻ്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലില്‍ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംബര ജീവികളായ ചില പറമ്ബു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എംഎല്‍എമാരും ലീഗ് സംസ്ഥാന അധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച്‌ മാർക്കറ്റ് വിലയെക്കാള്‍ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയർന്ന ആക്ഷേപം ഗൗരവമേറിയതാണെന്നു ഇന്നലെയിട്ട പോസ്റ്റില്‍ ജലീല്‍ ആരോപിച്ചിരുന്നു. 

Related News