കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു

  • 13/06/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം. നിര്‍ത്തിയിട്ടിരുന്ന കാറിന് സിപിഎം പ്രവര്‍ത്തകര്‍ കേടുപാട് വരുത്തി. ഓഫിസിനുമുന്നിലെ ഫ്‌ലക്‌സ് തകര്‍ത്തു. എ.കെ.ആന്റണി ഓഫിസില്‍ ഉള്ളപ്പോഴാണ് ആക്രമണം. 

ഓഫിസിനു നേരെയുള്ള അക്രമത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നിലപാട് അറിഞ്ഞാല്‍ കൊള്ളാമെന്ന് ആന്റണി പറഞ്ഞു. ഒരിയ്ക്കലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമം- അദ്ദേഹം പറഞ്ഞു.ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയത്.

കോണ്‍ഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയാണെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ കരുതിയിരിക്കണം. വി.ഡി.സതീശനും കെ.സുധാകരനും വസതിയില്‍ നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെടേണ്ടിവരും- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related News