പൊതുടാപ്പിനു സമീപം നഗ്നനായി കുളിച്ചു; ചോദ്യംചെയ്തതില്‍ പ്രകോപിതനായ യുവാവിന്‍റെ അടിയേറ്റ് ഒരാള്‍ മരിച്ചു

  • 18/06/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുടാപ്പിനു സമീപം നഗ്‌നനായി കുളിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബാബു എന്നയാളാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. 

താന്‍ ചോദ്യംചെയ്തതിലുള്ള വിരോധംകൊണ്ട് പ്രതി തന്നെ അടിച്ച അടിയാണ് ബാബുവിനു കൊണ്ടതെന്ന് കൊല്ലപ്പെട്ട ബാബുവിന്റെ ബന്ധുവും കേസിലെ ദൃക്സാക്ഷിയുമായ അയിരൂര്‍ ഇലകമണ്‍ ലക്ഷംവീട് കോളനി സ്വദേശി മോഹനന്‍ മൊഴിനല്‍കി.

സംഭവദിവസം താന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ ഉണ്ണി പൈപ്പിനു ചുവട്ടില്‍ നഗ്നനായി കുളിക്കുന്നതു കണ്ടു. ഇതു ചോദ്യംചെയ്തപ്പോള്‍ കേസിലെ മറ്റു പ്രതികളും അവിടെ എത്തി. തന്റെ ചില ബന്ധുക്കളും അവിടെ എത്തി. ഇതിനിടെ പ്രതികള്‍തന്നെ ആക്രമിക്കാന്‍ വന്നെന്നും കേസിലെ ഒന്നാം പ്രതിയായ ബിജോയ് എന്ന വിജയ് ചെണ്ട മുറുക്കാന്‍ ഉപയോഗിക്കുന്ന കമ്പിയുമായി തന്റെ നേരേ പാഞ്ഞടുത്തെന്നും മോഹനന്‍ പറഞ്ഞു.

താന്‍ പെട്ടന്ന് ഒഴിഞ്ഞുമാറിയെന്നും എന്നാല്‍ സമീപത്തുനിന്ന കൊല്ലപ്പെട്ട ബാബുവിന്റെ തലയ്ക്ക് അടിയേറ്റതായും മോഹനന്‍ കോടതിയെ അറിയിച്ചു. 2015 ജനുവരി 23-ന് രാത്രി 10 മണിയ്ക്കാണ് പ്രതികള്‍ ബാബുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് ബാബു മരിച്ചു. 

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മൊട്ടക്കാട് കോളനി സ്വദേശി വിജയ് എന്ന ബിജോയ്, അയിരൂര്‍ ഇലകമണ്‍ ലക്ഷം വീട് കോളനി സ്വദേശികളായ ഉണ്ണി എന്ന സൈജു, കണ്ണന്‍ എന്ന സജീവ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി.

Related News