എം.പി ഓഫീസ് ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം; ഡിവൈ.എസ്.പിക്ക് പരിക്ക്

  • 25/06/2022

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. കല്ലേറില്‍ പരിക്കേറ്റ കോട്ടയം ഡി.വൈ.എസ്.പി. ജെ.സന്തോഷ് കുമാറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാരിക്കേഡ് തലയില്‍ തട്ടിയാണ് ജെ. സന്തോഷ് കുമാറിന് പരിക്കേറ്റത്.നിരവധി പോലീസുകാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ ജനറല്‍ ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി.പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കും പരിക്കേറ്റത്.നിലവില്‍ പ്രതിഷേധത്തിന് അയവു വന്നിട്ടുണ്ട്. നഗരങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related News