ദീപികയുടെ കഴുത്തിലും തലയിലുമടക്കം മുപ്പതോളം വെട്ടുകള്‍, വെട്ടിയത് വീട് മുഴുവൻ അടച്ചിട്ട്; പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍

  • 29/06/2022

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പോലീസ് അറിയിച്ചു.  

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ കൊലപാതകം. വീട് മുഴുവൻ അടച്ചിട്ട ശേഷമാണ് അവിനാശ് വാക്കത്തികൊണ്ട് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്. അവിനാശ് രക്ഷപ്പെടാൻ തുനിഞ്ഞപ്പോൾ തടഞ്ഞുവച്ച് പോലീസിന് ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂർ  സ്വദേശിനിയാണ് ദീപിക. 

പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ചാണ് ദീപിക മരിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബെംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം  മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിലെത്തിയത്. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്‍റെയും വാസന്തിയുടേയും സംരക്ഷണത്തിൽ വിട്ടു. 

Related News