പൊതുമാപ്പ്‌ലഭിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം നാളെ നാട്ടിലേക്ക്,കേരളത്തിലേക്ക് രണ്ടു വിമാനം.

  • 25/05/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ്‌ ലഭിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക്, പൊതുമാപ്പ് ലഭിച്ച് ഷെൽട്ടറുകളിൽ കഴിയുന്ന കഴിയുന്ന ഇന്ത്യാക്കാരുമായി നാട്ടിലേക്ക് നാളെ മൂന്ന് വിമാനങ്ങള്‍ പുറപ്പെടും. രണ്ട് വിമാനം കേരളത്തിലേക്കും ഒരെണ്ണം പഞ്ചാബിലേക്കുമാണ്പോകുന്നത്. ആദ്യ വിമാനം കോഴിക്കോടേക്ക്‌ രാവിലെ പുറപ്പെടും, രണ്ടാമത്തേത് കൊച്ചിയിലേക്കും, മൂന്നാമത്തേത് പഞ്ചാബിലേക്കുമാണ് പോകുന്നത്.

ഇന്ത്യയിൽ ക്വാറൻറയിന്​ സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകിയതിനെത്തുടർന്നാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി വൈകിയത്. പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ കുവൈത്ത് സര്‍ക്കാറിന്റെ കീഴിൽ രാജ്യത്തെ വിവിധ പൊതുമാപ്പ് ഷെൽട്ടറുകളിൽ കഴിയുന്നുണ്ട്, ഇവിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 800ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. കൂടാതെ എംബസിയില്‍ നിന്ന് ഔട്ട്പാസ് ലഭിച്ച 5000ഓളം പേരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ്

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ പോയതിന് പിന്നാലെയാണ് കേരളത്തിലേക്ക് നാളെ രണ്ടുവിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിലേറെയായി ഷെൽട്ടറുകളിൽ കഴിയുന്ന ആയിരത്തിലധികം മലയാളികളുണ്ട്. കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതോടെ അനിശ്ചിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ആശ്വാസത്തിലാണ്.

Related News