കുവൈത്ത് മദ്യദുരന്തത്തിൽ നിന്ന് ജീവൻ രക്ഷിച്ച അവയവദാനം

  • 02/09/2025


കുവൈത്ത് സിറ്റി: അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അവയവങ്ങൾ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇരകളുടെ കുടുംബങ്ങളുടെ അംഗീകാരത്തോടെ, കുവൈത്തിൽ വ്യാപകമായ അവയവമാറ്റം നടന്നു.

കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാനും പ്രശസ്ത സർജനും ആയ ഡോ. മുസ്തഫ അൽ മൗസവി കെ.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു: “മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരിൽ 10 പേരുടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതിച്ചു. അവരുടെ അവയവങ്ങൾ മറ്റ് രോഗികൾക്ക് മാറ്റിവെച്ചിട്ടുണ്ട്.”

ശേഖരിച്ച അവയവങ്ങൾ

20 വൃക്കകൾ

3 ഹൃദയങ്ങൾ

4 കരൾ

2 ശ്വാസകോശങ്ങൾ (ഒന്നിന് മാത്രമേ പ്രവർത്തനക്ഷമത ഉണ്ടായിരുന്നുള്ളു)

ഹൃദയവും വൃക്കയും കുവൈത്തിൽ തന്നെയും, കരൾ മാറ്റിവെക്കൽ ചികിത്സ താൽക്കാലികമായി നിർത്തിവെച്ചതിനാൽ അബൂദബിയിലേക്ക് അയച്ചും ചികിത്സ നടന്നു.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്നു കുവൈത്തി രോഗികൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന് കാർഡിയാക് സർജൻ ഡോ. ബദർ അൽ അയ്യദ് അറിയിച്ചു. ഒരു ഭീകര ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ എടുത്ത ധീരമായ തീരുമാനമാണ് ഇന്ന് മറ്റൊരുപാട് രോഗികൾക്ക് പുതിയ ജീവൻ നൽകിയത്. കുവൈത്തിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാനുഷിക സന്ദേശമായി മാറിയിരിക്കുകയാണ്.

Related News