ഒരു മാസത്തിനിടെ 14,000 ത്തിലേറെ പേർ ലിബറേഷൻ ടവർ സന്ദർശിച്ചു

  • 09/03/2022

കുവൈത്ത് സിറ്റി: ലിബറേഷൻ ടവറിൽ ഫെബ്രുവരി മാസത്തിൽ 14,000 പേര്‍  സന്ദർശകരായെത്തിയതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ മാർഗനിർദേശം പാലിക്കേണ്ടതിനാൽ നിശ്ചിതമായ എണ്ണം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതിനിടെ വർധിച്ച ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുവാനുള്ള ശുപാര്‍ശ കമ്യൂണിക്കേഷൻ മന്ത്രാലയം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ പഴയ ഉപകരണങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും പ്രദർശനം ലിബറേഷൻ ടവറിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. റമദാൻ മാസത്തിൽ രണ്ടാഴ്ചത്തെ പ്രദർശനം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു.രാവിലെ ഒമ്പതുമുതൽ ഉച്ച ഒന്നുവരെ വിദ്യാർഥികൾക്കും സർക്കാർ വകുപ്പുകൾക്കുമാണ് പ്രവേശനം. വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക. 372 മീറ്റർ ഉയരമുള്ള ടവർ ഗൾഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും ഏറ്റവും ഉയരം കൂടിയതാണ്. ടവറിന് മുകളിലെ റസ്റ്റാറൻറിലും വ്യൂ പോയൻറിലും ആണ് സന്ദർശകരെ പ്രവേശിപ്പിക്കുക.

Related News