കുവൈത്തിലെ സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിച്ചു

  • 21/07/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 613,000 ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക് വന്നതായാണ് കണക്കുകൾ. എങ്കിലും, കൊവി‍ഡ് മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. രാജ്യത്തെ ആകെ ജനസംഖ്യയുടെ 13.1 ശതമാനമാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം. പ്രതിമാസം ഇവർക്ക് ലഭിക്കുന്ന  ശരാശരി ശമ്പളം 100 ദിനാർ ആണ്. ഇത്തരത്തിൽ വാർഷിക തലത്തിൽ ഗാർഹിക തൊഴിലാളികൾക്കായി 735.6 മില്യൺ ദിനാർ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

ഗാർഹിക തൊഴിലാളികൾക്കിടയിൽ സ്ത്രീകളാണ് ആകെയുള്ളതിൽ 50.1 ശതമാനവും. ഏഷ്യനും ആഫ്രിക്കനുമായ 15 രാജ്യങ്ങളിൽ നിന്നാണ് സ്ത്രീ തൊഴിലാളികളെ നേരത്തെ റുിക്രൂട്ട് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യ, ഫിലിപ്പിയൻസ്, ബെനിൻ എന്നിങ്ങനെ അത് മൂന്ന് രാജ്യങ്ങളിൽ നിന്നായി ചുരുങ്ങി. ഈ വർഷം ആദ്യപാദത്തിൽ ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 7587 തൊഴിലാളികളുടെ വർധനവാണ് വന്നിട്ടുള്ളത്. ഫിലിപ്പിയൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകളായ ഗാർഹിക തൊഴിലാളികൾ എത്തുന്നത്, 62.8 ശതമാനം. പിന്നാലെയുള്ള യഥാക്രമം ഇന്ത്യയും ബെനിനുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News