എബോള വ്യാപനം തടയുന്നതിൽ ആഫ്രിക്കക്ക് ഇന്ത്യയുടെ കൈത്താങ്ങ്. രോഗ വ്യാപനത്തെ തടയാനുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ അയച്ചതായി ആഫ്രിക്ക സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്‌ച അറിയിച്ചു.
കിഴക്കൻ ഡിആർ കോംഗോയിലെ ദുരിതബാധിത സമൂഹങ്ങൾക്ക് ആവശ്യമായ ഡയഗ്‌നോസ്റ്റിക്‌സ്, തെറാപ്പിറ്റിക്‌സ് അണുബാധ തടയൽ നിയന്ത്രണ സാമഗ്രികൾ, കേസ് മാനേജ്മെൻ്റ് പിന്തുണ ഉറപ്പ് നൽകുന്ന സാധനങ്ങളും ഇന്ത്യ അയച്ച ചരക്കിൽ ഉൾപ്പെടുന്നുണ്ടെന്നും ഇന്ത്യയുടെ സംഭാവന ഉഗാണ്ടയിലെ കിഴക്കൻ ആഫ്രിക്ക റീജിയണൽ കോർഡിനേറ്റിംഗ് സെൻ്റർ സ്വീകരിച്ചതായും എത്യോപ്യ ആസ്ഥാനമായുള്ള ആഫ്രിക്ക സിഡിസി എക്‌സിൽ കുറിച്ചു.
ജീവൻ സംരക്ഷിക്കുന്നതിനും ഭൂഖണ്ഡത്തിലുടനീളം ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും കോണ്ടിനെൻ്റൽ പബ്ലിക് ഹെൽത്ത് ഏജൻസി നന്ദി പറഞ്ഞു. ഡിആർസിയിൽ ബുണ്ടിബുഗ്യോ എബോള പൊട്ടിപ്പുറപ്പെടലിനെതിരെയുള്ള തുടർച്ചയായ പ്രതികരണത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാരും ഇന്ത്യൻ ജനങ്ങളും ഉദാരമായി സംഭാവന ചെയ്‌ത അടിയന്തര ഔഷധ സാമഗ്രികളുടെ വരവിനെ ആഫ്രിക്ക സിഡിസി സ്വാഗതം ചെയ്യുന്നുവെന്നും കോണ്ടിനെൻ്റൽ പബ്ലിക് ഹെൽത്ത് ഏജൻസി പറഞ്ഞു.

