HomeGULFആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വൻ റെയിൽവേ പദ്ധതി; സൗദി കാബിനറ്റിന്റെ ചരിത്രപരമായ അംഗീകാരം, ഗൾഫ്...

ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വൻ റെയിൽവേ പദ്ധതി; സൗദി കാബിനറ്റിന്റെ ചരിത്രപരമായ അംഗീകാരം, ഗൾഫ് ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം

spot_img

ജദ്ദ: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ബൃഹത്തായ ‘ഗൾഫ് റെയിൽവേ പ്രൊജക്റ്റുമായി’ ബന്ധപ്പെട്ട പൊതു കരാർ നടപ്പിലാക്കാൻ സൗദി അറേബ്യൻ ഭരണകൂടം ഔദ്യോഗികമായി അംഗീകാരം നൽകി. ജദ്ദയിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. ബഹ്‌റൈനിൽ വെച്ച് നടന്ന ജിസിസി സുപ്രീം കൗൺസിലിന്റെ 46-ാമത് സമ്മേളനത്തിൽ എടുത്ത തീരുമാനത്തിനാണ് ഇപ്പോൾ റിയാദിന്റെ ഭാഗത്തുനിന്നും അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. സൗദി കാബിനറ്റിന്റെ ഈ തീരുമാനം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മയും സംയോജനവും കൂടുതൽ ശക്തമാക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് വ്യക്തമാക്കി. ജിസിസി മേഖലയിലെ പ്രാദേശിക കണക്റ്റിവിറ്റിയുടെ കാര്യക്ഷമത വൻതോതിൽ വർദ്ധിപ്പിക്കാൻ ഈ റെയിൽവേ ലിങ്ക് സഹായിക്കും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജദ്ദ ആതിഥേയത്വം വഹിച്ച 19-ാമത് ജിസിസി കൺസൾട്ടേറ്റീവ് മീറ്റിംഗിന്റെ സമാപനത്തിൽ, ഗതാഗത-ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെയുള്ള സംയുക്ത ഗൾഫ് പ്രോജക്ടുകൾ വേഗത്തിലാക്കാൻ ഗൾഫ് നേതാക്കൾ പ്രത്യേകമായി ഊന്നിപ്പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സൗദി ഭരണകൂടത്തിന്റെ അതിവേഗ നീക്കം.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയതും അതിമോഹവുമായ ഈ റെയിൽവേ പദ്ധതി വഴി ആറ് ജിസിസി അംഗരാജ്യങ്ങളെയും (സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ) 2,100 കിലോമീറ്ററിലധികം നീളമുള്ള അത്യാധുനിക റെയിൽ ശൃംഖല വഴിയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ദമ്മാം വഴി ബഹ്‌റൈനിലേക്കും ഖത്തറിലേക്കും, തുടർന്ന് യുഎഇ വഴി ഒമാനിലെ മസ്‌കറ്റിലേക്കും നീളുന്നതാണ് ഈ വലിയ റെയിൽവേ പാത. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രയും ചരക്കുനീക്കവും കൂടുതൽ എളുപ്പമാകുകയും, പ്രാദേശിക വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വൻ സാമ്പത്തിക ഉണർവ് ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!