അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തില്‍

  • 24/07/2024

മണ്ണിടിച്ചിലില്‍ ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തില്‍. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച്‌ പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം.

ഡ്രോണ്‍ ഇപയോഗിച്ച്‌ പ്രവർത്തിക്കുന്ന സ്കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

ഐബോഡ് സംവിധാനത്തിന്‍റെ ബാറ്ററികള്‍ ദില്ലിയില്‍ നിന്നും രാജധാനി എക്സ്പ്രസില്‍ എത്തിക്കുന്നുണ്ട്. 9:40 ന് ട്രെയിൻ കാർവാർ സ്റ്റേഷനിലെത്തും. കാർവാർ സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുണ്ട്. ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി എത്തിച്ച ശേഷം അരമണിക്കൂറിനകം ഐബോഡ് ഡ്രോണ്‍ നിരീക്ഷണ സംവിധാനം അസംബിള്‍ ചെയ്ത് പതിനൊന്നേമുക്കാലോടെ പ്രവർത്തനം തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരം.

Related News