പൊതിച്ചോറില്‍ വാഗ്ദാനം ചെയ്ത അച്ചാറില്ല, ആരോഗ്യസ്വാമിയുടെ രണ്ട് വര്‍ഷത്തെ നിയമപോരാട്ടം, ഹോട്ടലിന് 35000 രൂപ പിഴ!

  • 25/07/2024

പൊതിച്ചോറില്‍ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടല്‍ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടല്‍ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. രണ്ട് വർഷം മുമ്ബത്തെ സംഭവത്തിലാണ് നടപടി. അന്ന് ഉപഭോക്താവ് ഹോട്ടലില്‍ നിന്ന് 2000 രൂപക്ക് ആരോഗ്യസ്വാമി 25 പാഴ്സല്‍ ഊണ്‍ വാങ്ങി. 

വില്ലുപുരം ബസ് സ്റ്റേഷന് എതിർവശത്തുള്ള പാലമുരുകൻ എന്ന റെസ്റ്റോറൻ്റില്‍ നിന്നാണ് പാഴ്സല്‍ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്ബാർ, കറിവേപ്പില, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുള്‍പ്പെടെയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പൊതി തുറന്നപ്പോള്‍ പാഴ്സലില്‍ അച്ചാർ ഉണ്ടായിരുന്നില്ല. ഭക്ഷണത്തില്‍ അച്ചാർ ഇല്ലാത്തതില്‍ നിരാശനായ ആരോഗ്യസ്വാമി ബന്ധപ്പെട്ട ഹോട്ടല്‍ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ഗൗരവമായി ഇടപെട്ടില്ല.

തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയില്‍ ആരോഗ്യസാമി കേസ് ഫയല്‍ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നല്‍കാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിട്ടു.

Related News