2050ഓടെ കുവൈത്തിലെ പ്രമേഹബാധിതരുടെ എണ്ണം 30 ശതമാനമായി ഉയരുമെന്ന് മുന്നറിയിപ്പ്

  • 15/05/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ പ്രമേഹബാധ 20 ശതമാനമാണെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ ഗവേഷകനായ ഡോ. അബ്ദുല്ല അൽ കന്ദരി. 1990-കളിൽ ഇത് 7 ശതമാനമായിരുന്നു. 2050 ഓടെ ഏകദേശം 30 ശതമാനത്തിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ നിരക്ക് നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിലെ സ്വിസ് എംബസി കുവൈത്തി-സ്വിസ് ബിസിനസ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സംഘടിപ്പിച്ച "പ്രമേഹ ഗവേഷണം... ഒരു അന്താരാഷ്ട്ര പങ്കാളിത്തം" എന്ന ശാസ്ത്രീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രായമായവരിൽ പ്രമേഹം കൂടുതലായി കാണുന്നതിന് പിന്നിൽ അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളുണ്ട്. 60 വയസ്സിന് മുകളിലുള്ളവരിൽ പ്രമേഹത്തിൻ്റെ നിരക്ക് വളരെ ഭയാനകമാണെന്നും, ആ പ്രായത്തിലുള്ള മുതിർന്നവരിൽ മൂന്നിൽ രണ്ട് പേർക്കും പ്രമേഹമുണ്ടെന്നും ഇത് ഗുരുതരമായ ആശങ്കയ്ക്ക് കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Related News