ഭിന്നശേഷിക്കാരിയും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ പതിമൂന്ന്കാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ. പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നെ പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജ് എ സ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കുന്നതിനും പിഴയൊടുക്കിയില്ലെങ്കില്‍ 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നുമാണ് വിധിയില്‍ വിശദമാക്കുന്നത്.
പിഴത്തുക അപര്യാപ്തമായതിനാല്‍ കുട്ടിയ്ക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സർവ്വീസ് അതോറിട്ടിയ്ക്കും കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. 2023 നവംബർ 15 നാണ് സംഭവം.മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയം കുട്ടി അമ്മൂമ്മയോടൊപ്പം സിറ്റൗട്ടില്‍ ഇരിയ്ക്കുമ്ബോള്‍ പ്രതി വന്ന് അമ്മുമ്മയോട് സംസാരിക്കുകയും തുടർന്ന് അമ്മൂമ്മ പുറത്തു പോയപ്പോള്‍ വീടിന് പിന്നിലൂടെ അകത്ത് കടന്ന പ്രതി കുട്ടിയെ മുറിയ്ക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മുമ്മ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി. ആർ.പ്രമോദാണ് കോടതിയില്‍ ഹാജരായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?