യാത്ര നിയന്ത്രണം; ദുരിതത്തിലായി മലയാളികള്‍ അടക്കമുള്ള വിദേശികള്‍

  • 25/01/2021

കുവൈത്ത് സിറ്റി :രാജ്യത്തേക്ക്  യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുടുക്കിലായ യാത്രക്കാര്‍  ടിക്കറ്റിനായി നെട്ടോട്ടമോടുന്നു. വിമാനത്താവളത്തില്‍ സ്വകാര്യ ലബോറട്ടറികള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടാഴ്ചത്തേക്ക് പ്രതിദിനം ആയിരം യാത്രക്കാരായി കുവൈത്ത് വ്യോമയാന മന്ത്രാലയം  പരിമിതപ്പെടുത്തിയത്. ഇതേ തുടർന്ന്  നിരവധി  വിമാനക്കമ്പനികൾ സർവിസുകൾ റദ്ദാക്കുകയോ റീ ഷെഡ്യൂല്‍ ചെയ്യുകയോ ചെയ്തത്.

 ഇന്ത്യ അടക്കമുള്ള യാത്ര നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദേശികളാണ് കുവൈത്തിലേക്ക് മടങ്ങുവാനായി ഇടത്താവളമായ  ദുബൈയിലും മറ്റ് പ്രദേശങ്ങളിലുമായി കഴിയുന്നത്.  14 ദിവസത്തേക്ക് മാത്രം താമസ സൗകര്യം ബൂക്ക് ചെയ്ത് വന്ന ഇവരില്‍ പലരും പുതിയ നിര്‍ദ്ദേശത്താല്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത്.  താമസ സ്ഥലത്ത് നിന്ന് മാറുവാന്‍ ആവശ്യപ്പെട്ട പലരും പെരുവഴിയിലായ അവസ്ഥയിലാനുള്ളത്. അതോടപ്പം ഓരോ വിമാനത്തിലും 35 യാത്രക്കാരായി നിജപ്പെടുത്തിയത് ടിക്കറ്റ് നിരക്കിലും വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. 

കുടുംബമായി പാക്കേജ് അടിസ്ഥാനത്തില്‍ കുവൈത്തിലേക്ക്  യാത്രയായവരും  ഭക്ഷണവും താമസവും ലഭിക്കാത്ത അവസ്ഥയിലാനുള്ളത്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പലര്‍ക്കും തിരികെ നാട്ടിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  

വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ മിക്ക വിമാന കമ്പിനികളും  കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്. ജനുവരി 24 മുതൽ ഫെബ്രുവരി ആറുവരെയാണ് നിയന്ത്രണം. വിവിധ രാജ്യങ്ങളിൽ അതിതീവ്ര കോവിഡ്  വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയത്. 

Related News