കുവൈത്തിലെ ബാങ്കുകൾ വായ്പ തുക തിരിച്ചുപിടിക്കാൻ ആരംഭിച്ചു

  • 22/10/2020

കുവൈത്ത് സിറ്റി;   ആറുമാസം വായ്പതിരിച്ചടവിന് പ്രഖ്യാപിച്ച  മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  കുവൈത്തിലെ ബാങ്കുകൾ വായ്പ തുക തിരിച്ചടവ് പുനരാരംഭിച്ചു. സെപ്റ്റംബറിൽ മൊറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് പ്രതിസന്ധി പശ്ചാത്തലത്തിൽ  ആറുമാസം കൂടി സാവകാശംനൽകണമെന്ന നിർദേശം സർക്കാറും ബാങ്കിങ് മേഖലയും തള്ളി.  ഇതോടെ വായ്പ എടുത്ത് അവധിക്ക് പോയ ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിലായി. അതേസമം, ഇനിയും സാവകാശം നൽകുന്നത് ബാങ്കിങ് മേഖലയ്ക്ക വലിയ സാമ്പത്തിക പ്രതിസന്ധി സ‍ൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. 

ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ്മേഖലക്ക് 380 ദശലക്ഷം ദീനാറിറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 2020 ആദ്യപാദത്തിലെ ലാഭത്തിൽ 53 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്കുകളുടെ അടുത്തനാല് വർഷത്തെ ബജറ്റിൽ ഇത് പ്രതിഫലിക്കും. സാമൂഹിക ഉത്തരവാദിത്തം നിർവഹിച്ചു കഴിഞ്ഞതായും ഇനിയും ത്യാഗം അനുഷ്ടിച്ചാൽ ബാങ്കിങ് മേഖലയുടെതകർച്ചക്ക് വഴിവെക്കുമെന്നുമാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. 

Related News