ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ കയറി കുടുങ്ങി; നിലവിളിച്ച് കള്ളന്‍, ഓടിയെത്തി നാട്ടുകാര്‍

  • 06/04/2022

ഹൈദരബാദ്: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ മോഷ്ടാവ് കുടുങ്ങി. വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളനെ പിടികൂടി. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം.  മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്. ആഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കള്ളന്‍ കുടുങ്ങുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജാമി യെല്ലമ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിന്റെ ചുമര്‍ തുരന്ന് ദ്വാരമുണ്ടാക്കിയാണ് പ്രതി അകത്തുകയറിയത്. തുടര്‍ന്ന് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. എന്നാല്‍ മോഷണമുതലുമായി പുറത്തിറങ്ങുന്നതിനിടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. 

അകത്തുകയറിയ അതേ ദ്വാരത്തിലൂടെ തന്നെയാണ് മോഷ്ടാവ് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. പക്ഷേ, ശരീരത്തിന്റെ പകുതിഭാഗം പുറത്തെത്തിയതിന് പിന്നാലെ ദ്വാരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പുറത്തിറങ്ങാന്‍ പലതവണ ശ്രമിച്ചെങ്കിലും ഇതൊന്നും ഫലംകണ്ടില്ല. മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി ഇയാള്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ അറിയിച്ചു.

Related News