സ്ത്രീധനം കുറഞ്ഞുപോയതിന് സ്വകാര്യഭാഗത്ത് ഭർത്താവ് കുപ്പി കയറ്റിയെന്ന് യുവതിയുടെ പരാതി

  • 11/06/2022

ലഖ്നൗ: സ്ത്രീധനം കുറഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തന്റെ സ്വകാര്യഭാഗത്ത് ഭർത്താവ് കുപ്പി കയറ്റിയെന്നും യുവതി ആരോപിച്ചു. ഭർത്താവിനെതിരെ യുവതി ബറേലിയിലെ ഇസത്‌നഗർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. 

സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് ക്രൂരമായി പെരുമാറുകയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുടുംബം സ്ത്രീധനം നൽകിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. 

കൂടുതൽ പണവും സ്വർണവും വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടു. ഇത് ലഭിക്കാതായതോടെ ആക്രമണം തുടങ്ങി. ആക്രമണത്തെക്കുറിച്ച്  ഭർത്താവിനോട് പരാതിപ്പെട്ടപ്പോൾ ഭർത്താവും തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു. 

മർദ്ദനമേറ്റ് നിലവിളിക്കുന്നത് ഭർത്താവ് ആസ്വദിക്കുമായിരുന്നെന്നും യുവതി പരാതിപ്പെട്ടു. ഒരിക്കൽ സ്വകാര്യ ഭാഗത്ത് ഭർത്താവ് ഒരു കുപ്പി കയറ്റി. തൊട്ടടുത്ത ദിവസം ഭർതൃപിതാവ് വീട്ടിൽ നിന്ന് പോകാൻ നിർബന്ധിച്ചു. എന്നാൽ ഗർഭിണിയായ ശേഷം മരുമകളെ സ്വീകാര്യമായെന്ന് യുവതി അവകാശപ്പെട്ടു. കുട്ടിയുടെ ജനനത്തിനു ശേഷം പീഡനം പുനരാരംഭിച്ചു. ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Related News