മദ്യപാനത്തെച്ചൊല്ലി തര്‍ക്കം; ഭാര്യയെ കൊലപ്പെടുത്തിയ യുവ എന്‍ജിനിയര്‍ അറസ്റ്റില്‍

  • 12/06/2022

പുണെ: മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പുണെയിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന 32- കാരനായ എന്‍ജിനിയറെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഹിഞ്ചേവാഡിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഭരദ്വാജ് എന്ന ശിവം പങ്കജ് പച്ചൗരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ഇയാളുടെ ഭാര്യ അവന്തികയും (30) ഹിഞ്ചേവാഡി മേഖലയിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ജൂണ്‍ ഒമ്പതിന് രാത്രിയാണ് പ്രതി മദ്യം കഴിച്ച് വീട്ടിലെത്തിയത്.

ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പ്രതി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് ഭാര്യ മരിക്കുകയും ചെയ്തു. രാത്രി 10.30 -ഓടെ സംഭവം നടക്കുമ്പോള്‍ അവരുടെ കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള അവന്തികയുടെ പിതാവ് രഞ്ജന്‍കുമാര്‍ ശര്‍മ (62) ഹിഞ്‌ജേവാഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിയായ ശിവവും ഭാര്യ അവന്തികയും ഉത്തര്‍പ്രദേശില്‍നിന്ന് രണ്ട് വര്‍ഷം മുമ്പാണ് പുണെയിലേക്ക് താമസം മാറിയതെന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Related News