ഇരട്ടത്താപ്പ്; സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ വിമർശിച്ച് കത്തോലിക്കാസഭ

  • 27/11/2022

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ വിമർശിച്ച് കത്തോലിക്കാസഭ. മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിൽ ഇരട്ടത്താപ്പാണെന്ന് തൃശൂർ അതിരൂപതാ മുഖപത്രം വിമർശിച്ചു. മദ്യത്തിനെതിരെ സർക്കാർ നിശബ്ദത പാലിക്കുകയാണ്. കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വിൽപ്പന തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. മദ്യവും മയക്കുമരുന്നും നിർബാധം ഒഴുക്കാൻ അവസരമുണ്ടാക്കിയിട്ട് ഇപ്പോൾ സർക്കാർ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും കത്തോലിക്കാസഭ മുഖപത്രത്തിൽ പറയുന്നു.

'ഈ നാടിനെ മദ്യവും മയക്കുമരുന്നും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവി തലമുറ ഈ ചതിയിൽ കുടുങ്ങി ഇല്ലാതാകുമെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയത് കത്തോലിക്കാസഭയാണ്. സമൂഹം ഇന്ന് വലിയ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നതിന്റെ കാരണം കഴിഞ്ഞ 25 വർഷമായി കത്തോലിക്കാസഭസഭ ലഹരിക്കെതിരെ നടത്തുന്ന സമരങ്ങൾ അവഗണിച്ചതാണ്. 'കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലെത്തുന്നുണ്ടെന്ന വിവരം സർക്കാരും രാഷ്ട്രീയക്കാരും വൈകിയ വേളയിലാണ് തിരിച്ചറിഞ്ഞത്. ഇവയുടെയൊന്നും വിൽപ്പന തടയാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ് എന്നും കത്തോലിക്കാസഭ മുഖപത്രം വിമർശിക്കുന്നു.

Related News