ബന്ധത്തിൽനിന്ന് പിൻമാറിയില്ല; അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തി, മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം

  • 30/11/2022

തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതിയായ മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. മാഹിൻ കണ്ണിൻറെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

വിദ്യയേയും മകൾ ഗൗരിയെയും പങ്കാളി മാഹിൻ കണ്ണാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇരുവരെയും കടലിൽ തള്ളിയിട്ടാണ് മാഹിൻ കണ്ണ് കൊലപ്പെടുത്തിയത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ വിദ്യ വിസമ്മതിച്ചതാണ് കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. 

ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും വിദ്യ ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് മാഹിൻകണ്ണ് ഭാര്യ റുഖിയയുമായി ചേർന്ന് ഇരുവരെയും ഒഴിവാക്കാൻ പദ്ധതികൾ ആലോചിക്കുകയായിരുന്നു. വിദ്യയെ ഫോണിൽ വിളിച്ച മാഹിൻ കണ്ണ്, വേളാങ്കണ്ണിയിലേക്ക് പോകാനെന്ന പേരിൽ ഇരുവരെയും കൂട്ടി തമിഴ്നാട്ടിലെത്തി. തുടര്‍ന്ന് പുറകിൽനിന്ന് തള്ളി കടലിലേക്കിട്ടു കൊലപ്പെടുത്തുകയായിരുന്നു. 

2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പോലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്. 

Related News