വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം സമരസമിതിയുടെ ആവശ്യങ്ങളും നടപ്പിലാക്കണം: സമാധാന ദൗത്യസംഘം

  • 06/12/2022

വിഴിഞ്ഞം സമരം അവസാനിച്ചതിൽ സന്തോഷം അറിയിച്ച് വിഴിഞ്ഞം സമാധാന ദൗത്യസംഘം. സമരം അവസാനിപ്പിക്കാൻ സന്മനസ് കാട്ടിയ സമര സമിതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും അതിന് പദ്ധതി നടത്തിപ്പിനോളം പ്രാധാന്യം നൽകണമെന്നും ദൗത്യസംഘത്തിന്റെ പ്രതിനിധി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രസ്താവനയിലൂടെ അറിയിച്ചു. 

വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്. അദാനിയും സർക്കാരും ചേർന്ന് കടൽക്ഷോഭത്തിൽ വീട് തകർന്നവർക്ക് 8000 രൂപ വാടകയായി നൽകാമെന്ന് ഉറപ്പു നൽകിയിട്ടും അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ട് . അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുക. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കപാലത്തിലേക്ക് പോകാതിരിക്കാൻ ലത്തീൻ സഭ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിൻ പെരേര പറയുന്നു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ ഫണ്ടിൽ നിന്ന് പണം വേണ്ടെന്നും യൂജിൻ പെരേര വ്യക്തമാക്കുന്നു.

Related News