ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

  • 29/12/2022

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. പേരാമ്പ്ര പോലീസാണ് ഇവരെ പിടികൂടിയത്. പരപ്പനങ്ങാടി നെടുവ പുത്തരിക്കല്‍ തയ്യില്‍വീട്ടില്‍ മുനീര്‍ (40), നെടുവ അലീക്കനകത്ത് സഹീര്‍ (31), നെടുവ പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്.

സഹീറും പ്രജീഷും ഓട്ടോഡ്രൈവര്‍മാരാണ്. പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടി. പന്തീരാങ്കാവിലേക്ക് പോകേണ്ട പെണ്‍കുട്ടി ബസ് മാറിക്കയറി പരപ്പനങ്ങാടിയിലേക്കാണ് പോയത്. പരപ്പനങ്ങാടിയില്‍ നിന്ന് പന്തീരാങ്കാവിലേക്ക് തിരിച്ചുപോകാന്‍ വേണ്ടിയാണ് പരപ്പനങ്ങാടി റെയില്‍വെ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. സഹായിക്കാമെന്ന് പറഞ്ഞ് പ്രതികളായ മുനീർ, പ്രജീഷ് എന്നിവര്‍ ഇവിടെ വെച്ച് പെൺകുട്ടിയെ സമീപിച്ചു. തുടര്‍ന്ന് അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിരയാക്കുകയായിരുന്നു. 

പരപ്പനങ്ങാടിയിലെ കെട്ടിടത്തില്‍വെച്ചും ഓട്ടോയില്‍വെച്ചുമാണ് പീഡനം നടന്നത്. 22ന് ഓട്ടോയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു. 500 രൂപയും ട്രെയിന്‍ ടിക്കറ്റും എടുത്തുകൊടുത്ത് കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറ്റിവിടുകയായിരുന്നു.

22ന് രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിദ്യാര്‍ഥിനി ഫോണ്‍ചെയ്യാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീയുടെ സഹായം തേടി. സംശയംതോന്നിയ ഇവര്‍ റെയില്‍വേ പോലീസിന് വിവരം കൈമാറുകയായിരുന്നു. കാസർകോഡ് എത്തിയ ശേഷം പോലീസാണ് കോഴിക്കോടേക്ക് എത്തിച്ചത്. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.  
 

 

Related News