പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാന്‍ പുതിയ ഇന്നോവ ക്രിസ്റ്റ് കാര്‍ അനുവദിച്ച്‌ സര്‍ക്കാര്‍

  • 29/01/2023

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാന്‍ പുതിയ ഇന്നോവ ക്രിസ്റ്റ് കാര്‍ അനുവദിച്ച്‌ സര്‍ക്കാര്‍. മുമ്ബ് ഉപയോഗിച്ച കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയതുകൊണ്ടാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാര്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാര്‍. 22 ലക്ഷം മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില.


ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ധവള പത്രത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അകമ്ബടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാവാഹനങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍ മാത്രം ഏഴു കാറുകള്‍ വാങ്ങിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. നികുതിവെട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും നാലുലക്ഷം കോടിയാണ് കേരളത്തിന്റെ മൊത്തം കടബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്.

ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാര്‍ വാങ്ങിയത്. നേരത്തെ ഗവര്‍ണര്‍ക്കും പുതിയ കാര്‍ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി ഐ പി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലത്തെ ചട്ടമാണിതെങ്കിലും ഇതാണ് ഇപ്പോഴും പിന്തുടരുന്നത്.

Related News