കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

  • 08/02/2023

15 വയസുകാരിയായ മകളെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2016,17 വർഷങ്ങളിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പോത്തുകൽ പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

ഈ കേസിലാണ് നിലമ്പൂർ പോക്സോ കോടതി കോടതി ഇപ്പോൾ വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തവും കഠിന തടവിനും പുറമെ മൂന്ന് വർഷം കഠിന തടവും വിധിച്ചു. 1,00,000 രൂപ പിഴയായി കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു കൈമാറും. അതിജീവിതയ്ക്ക്ക്കു നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്.

നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സമയം നിലവിലെ മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ട് ആയ പി അബ്ദുൾ ബഷീർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷീബ പി സി പ്രോസിക്യൂഷനെ സഹായിച്ചു.

Related News