അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാൻഡ് ചെയ്തു

  • 30/07/2023

കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, ബലാത്സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.


പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമെന്നാണ് പൊലീസിന്‍റെ ആവശ്യം. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്ബ് സമാന കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ പരിശോധന വേണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴും പൊലീസ് മുന്നോട്ട് വെച്ച ആവശ്യം ഇതാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. ബിഹാര്‍ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണം.

നാളെത്തന്നെ കസ്റ്റഡിയില്‍ വാങ്ങി തുടര്‍ ചോദ്യം ചെയ്യലിനാണ് പൊലീസ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയ താമസസ്ഥലം, കൊലപാതകം നടത്തിയ ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലെല്ലാം കൊണ്ടു പോയി തെളിവെടുക്കണം. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പിക്കണം. തട്ടിക്കൊണ്ടുപോയതുമുതല്‍ കൊലപാതകം വരെയുളള ഒരോ നിമിഷങ്ങളും ഇഴകീറി പരിശോധിക്കണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

Related News