കൂട്ടുകാര്‍ക്ക് മധുരം നല്‍കി, പിന്നാലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍; പഠന ഭാരത്തെ കുറിച്ച്‌ കുറിപ്പ്

  • 31/05/2025

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. 

കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്ബേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സില്‍ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സില്‍ ഇല്ലാതിരുന്ന സഹപാഠികള്‍ക്കും മധുരം നല്‍കിയ ശേഷം തേജസ്വിനി വൈകുന്നേരം 4 മണിയോടെ ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങി.

4.30 ഓടെ എത്തിയ സുഹൃത്തുക്കള്‍, വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ചു. പലതവണ വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഹോസ്റ്റല്‍ വാർഡനോട് വിവരം പറഞ്ഞു. വാതില്‍ ബലം പ്രയോഗിച്ച്‌ തുറന്നപ്പോള്‍ തേജസ്വിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് തേജസ്വിനി എഴുതിയ കുറിപ്പ് കണ്ടെത്തി. പരീക്ഷയില്‍ ആറ് പേപ്പറുകളില്‍ പരാജയപ്പെട്ടതിന്‍റെ സങ്കടം തേജസ്വിനിയുടെ കുറിപ്പിലുണ്ട്. 

Related News