അതിഥികളുമായി അങ്കിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, എതിര്‍ത്തപ്പോ കൊന്നു; പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് അമ്മ

  • 31/05/2025

ഉത്തരാഖണ്ഡില്‍ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കള്‍. കീഴ്‌ക്കോടതിയുടെ വിധിയില്‍ തൃപ്തയല്ല. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കോട്‌വാറിലെ അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറില്‍ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോർട്ട് ഉടമ പുള്‍കിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ മകളുടെ ആത്മാവിന് അല്‍പം ശാന്തി ലഭിച്ചിട്ടുണ്ടാകും, പക്ഷേ വിധിയില്‍ തൃപ്തരല്ല. കൊലയാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് പോരാടും, മറ്റാരുടെയെങ്കിലും മക്കലോട് ചെയ്യുന്നതിന് ആളുകള്‍ ആയിരം തവണ ചിന്തിക്കണം, അതിന് വധശിക്ഷ തന്നെ പ്രതികള്‍ക്ക് കൊടുക്കണം- അങ്കിതയുടെ അമ്മ സോണി ദേവി പറഞ്ഞു. 

Related News