കനത്ത മഴയില്‍ ലാചുംഗില്‍ കുടുങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചു, മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 02/06/2025

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അതിതീവ്ര മഴ സാരമായി ബാധിച്ചപ്പോള്‍ ഇവിടെയെത്തിയ നിരവധി വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സിക്കിമിലെ ലാചുംഗില്‍ കുടങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്.

ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികള്‍ ലാചുങ്ങില്‍ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിന്റെ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ വൻനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കാരണം 33 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധിപേരെ കാണാതായി. അസമില്‍ എട്ടും അരുണാചല്‍പ്രദേശില്‍ ഒമ്ബതും മിസോറാമില്‍ അഞ്ചും മേഘാലയില്‍ 6 മരണവും മഴക്കെടുതിയില്‍ റിപ്പോർട്ട് ചെയ്തു.

Related News