രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകള്‍ നടക്കും. ആശുപത്രികളിലെ തയാറെടുപ്പ്, ഓക്സിജൻ സപ്ലൈ, അവശ്യമരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകളുടെ ലഭ്യത എല്ലാം പരിശോധിക്കും. തിങ്കളാഴ്ച ഓക്സിജൻ വിതരണം സംബന്ധിച്ച മോക്ഡ്രില്‍ നടത്തിയിരുന്നു. കേസുകള്‍ നാലായിരം കടന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്താനുള്ള കേന്ദ്ര നിർദേശം.
പുതിയ കൊവിഡ് 19 തരംഗമുണ്ടായാല്‍ രാജ്യം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍.രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ഓക്സിജൻ ലഭ്യത, അവശ്യ മരുന്നുകളുടെ സ്റ്റോക്ക്, വെന്‍റിലേറ്ററുകളുടെ ലഭ്യത എന്നിവ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിലൂടെ പരിശോധിക്കും. കൊവിഡ് 19 കേസുകളില്‍ സമീപകാലത്തുണ്ടായ വർധനവ് വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് ഡോ. സുനിത ശർമ്മ നിരവധി മീറ്റിംഗുകള്‍ നടത്തിയതിനെത്തുടർന്നാണ് മോക്ഡ്രില്‍ നടത്താൻ കേന്ദ്രം തീരുമാനിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?