ടാക്‌സി ഡ്രൈവര്‍മാരെ കൊന്ന് കാര്‍ തട്ടും, പൊലീസിനെ വെട്ടിച്ച്‌ 25 വര്‍ഷം: കൊടും കുറ്റവാളി ഡല്‍ഹിയില്‍ പിടിയില്‍

  • 06/07/2025

ടാക്‌സി കാറുകള്‍ വാടകയ്ക്ക് വിളിച്ച്‌ ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മോഷണം നടത്തുന്ന കൊടും കുറ്റവാളിയെ പിടികൂടി ഡല്‍ഹി പൊലീസ്. ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ 49 കാരന്‍ ബന്‍ഷി എന്ന അജയ് ലാംബയാണ് പിടിയിലായത്.

2001-ല്‍ ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസ് ഉള്‍പ്പെടെ ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി നാല് കവര്‍ച്ച-കൊലപാതക കേസുകളില്‍ പ്രതിയായ ഇയാള്‍ 25 വര്‍ഷമായി പൊലീസിനെ വെട്ടിച്ച്‌ നടക്കുകയായിരുന്നു. ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ച്‌ ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും വാഹനങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിക്കപ്പുറത്ത് വില്‍പന നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. 1999 നും 2001 നും ഇടയില്‍ നടന്ന സമാനമായ നിരവധി കേസുകളുടെ സൂത്രധാരനും ഇയാള്‍ ആണെന്ന് പൊലീസ് പറയുന്നു.

'1976 ല്‍ ജനിച്ച അജയ് ലാംബ ഡല്‍ഹിയിലെ കൃഷ്ണ നഗര്‍ സ്വദേശിയാണ്. ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ ചെറുപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്ത് വികാസ് പുരി മേഖലയില്‍ സ് 'ബന്‍ഷി' എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. 1996 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് താമസം മാറി. ഇക്കാലത്താണ് അജയ് ലാംബ എന്ന പേര് സ്വീകരിക്കുന്നത്. ധീരേന്ദ്ര, ദിലീപ് നേഗി എന്നിവരുമായി ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം എന്നും ഡല്‍ഹി പൊലീസ് പറയുന്നു.

Related News