ഇന്ത്യക്കാരുൾപ്പടെയുള്ള വൻ വിസകച്ചവടസംഘം അറസ്റ്റിൽ, വിസക്ക് ഈടാക്കിയിരുന്നത് 1,200 ദിനാർ വരെ

  • 21/07/2025



കുവൈറ്റ് സിറ്റി : നിയമവിരുദ്ധമായി 25 പേപ്പർ കമ്പനികളും 4 അനുബന്ധ ബിസിനസും നടത്തുന്ന ഒരു കുവൈറ്റ് പൗരനെക്കുറിച്ച് അന്യോഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുകയും, ആഭ്യന്തര മന്ത്രാലയവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും അതിന്റെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തിയ അന്യോഷണത്തിൽ അദ്ദേഹം പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യുന്നതിനും വിസ വിൽക്കുന്നതിനും അദ്ദേഹം ഈ കമ്പനികൾ ഉപയോഗിച്ചതായും കണ്ടെത്തി. റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന മൂന്ന് പേരും വിസയുടെ നിബന്ധനകൾ ലംഘിച്ച മൂന്ന് പേരും ഉൾപ്പെടെ ആകെ 56 തൊഴിലാളികളെ ഈ സ്ഥാപനങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതായും ചില തൊഴിലാളികളെ അവരുടെ റെസിഡൻസി സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുറമെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അന്വേഷകർ കണ്ടെത്തി.

തെളിവെടുപ്പിന് ഹാജരാക്കിയപ്പോൾ, പ്രതി 350 ദിനാർ മുതൽ 1,200 ദിനാർ വരെ ഈടാക്കി റെസിഡൻസി പെർമിറ്റുകൾ നൽകിയതായി സമ്മതിച്ചു. ഒരു സിറിയക്കാരനും ഒരു ഇന്ത്യക്കാരനും വഴിയാണ് ഈ തുകകൾ സ്വീകരിച്ചതെന്ന് അദ്ദേഹം സമ്മതിച്ചു. ഉൾപ്പെട്ട എല്ലാ വ്യക്തികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സഹായിക്കുന്നതിന് സംശയാസ്പദമായ ഏതൊരു പ്രവർത്തനവും റിപ്പോർട്ട് ചെയ്യണമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Related News