തൊഴിലാളികളടക്കമുള്ള ഇന്ത്യകാരുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്.

  • 27/08/2020

തൊഴിലാളികളടക്കമുള്ള ഇന്ത്യകാരുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുമെന്നും എംബസ്സിയുടെ പ്രവര്‍ത്തനം കൂടുതൽ ജനകീയമാക്കുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. എംബസിയില്‍ സംഘടിച്ച പ്രതിവാര ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറുക്കണക്കിന് അപേക്ഷകളാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ഥിച്ച് ലഭിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ പലരേയും പരിഗണിക്കാന്‍ സാധിച്ചില്ലെന്നും ആദ്യ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി ഉയര്‍ന്ന് വന്ന നിരവധി പരാതികള്‍ക്ക് പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു. പാസ്പ്പോര്‍ട്ട് ഔട്ട്സോര്‍സ് കേന്ദ്രങ്ങളുമായി ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ പരിശോധിക്കുവാന്‍ വേണ്ടി നേരിട്ട് തന്നെ സേവന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും ഔട്ട്സോര്‍സ് കേന്ദ്രങ്ങളില്‍ വരുന്ന എല്ലാ അപേക്ഷകരുടേയും അപേക്ഷകള്‍ വാങ്ങി വെക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ദിനം പ്രതി 500 പാസ്പോര്‍ട്ടുകളാണ് എംബസ്സിയില്‍ നിന്നും വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 10 വരെയും ഉച്ചക്ക് 2 മുതല്‍ 3 വരെയും ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച് സെക്കന്‍റ് സെക്രെട്ടറി ഭാരതിയുടെ നേതൃത്വത്തില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ഹൗസ് നടക്കുന്നതായും ഇത് സംബന്ധമായി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കുവാന്‍ കഴിയുമെന്നും അംബാസിഡര്‍ പറഞ്ഞു. കുവൈത്തിലെ എൻജിനിയര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അടുത്ത ആഴ്ചയിലെ ഓപ്പൺ ഹൗസില്‍ ചര്‍ച്ച ചെയ്യുകയെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈത്തിലെ സിനീയര്‍ എഞ്ചിനീയര്‍മാരുടെ സംഘവുമായി ചര്‍ച്ചകള്‍ നടത്തിയതായും വിഷയം പരിഹരിക്കുവാന്‍ കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ദൌത്യത്തിന്‍റെ ഭാഗമായി നേരത്തെ ഗോവയിലേക്കും അമൃത്സരിലേക്കും സര്‍വീസുകള്‍ നടത്തിയതായും യാത്രക്കാരുടെ ലഭ്യത കുറവ് കാരണം എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദാക്കിയതായും അംബാസിഡര്‍ അറിയിച്ചു. നാട്ടില്‍ നിന്നും കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് തിരികെ വരുന്ന കാര്യത്തില്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിഷയത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.


കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് യോഗം നടത്തിയത്. 150ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തൊഴില്‍ വിഷയങ്ങളാണ് കൂടുതലും പരിഗണനക്ക് എത്തിയത്. 18 മാസത്തോളമായി ശമ്പളം ലഭിക്കാത്ത നിരവധി തൊഴിലാളികളുടെ പ്രശ്നങ്ങളും തൊഴിലുടമയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളും പരിഗണനക്ക് എത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അംബാസഡര്‍ അടിയന്തര പരിഹാരം ആവശ്യമായ വിഷയങ്ങളില്‍ എംബസിയുടെ ഭാഗത്തുനിന്ന് ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അറിയിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ എംബസിയെ ബന്ധപ്പെടണമെന്നും സഹായിക്കാന്‍ എംബസി പ്രതിജ്ഞാ ബന്ധമാണെന്നും അംബാസഡര്‍ പറഞ്ഞു.അടുത്ത ദിവസം വിരമിക്കുന്ന എംബസിയിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണനും കുടുംബങ്ങള്‍ക്കും അംബാസഡര്‍ എല്ലാ വിധ ആശംസകളും നേര്‍ന്നു.

ഉച്ചക്ക് ശേഷം മൂന്നര മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പരാതിക്കാരായ പ്രവാസികൾക്ക് സ്ഥാനപതിയെയും ഉയർന്ന ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാം. പുതിയ അംബാസിഡര്‍ ചുമതലയേറ്റ ശേഷം നടന്നു വരുന്ന ഓപ്പാൻ ഹൗസ്സ് സാധാരണ തൊഴിലാളികൾക്ക് മാത്രമല്ല , എംബസ്സിയുടെ സഹായം ആവശ്യമായി വരുന്ന എല്ലാ പ്രവാസികൾക്കും വളരെയധികം പ്രയോജനപെടുന്നു എന്നു സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി.ഓപ്പൺ ഹൗസിൽ അംബാസഡര്‍ക്ക് പുറമെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, കമ്യൂണിറ്റി വെൽഫെയർ മേധാവി,കോൺസുലർ, ലേബർ വിങ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. സാമൂഹികം അകലം പാലിക്കേണ്ടതുള്ളതിനാൽ community.kuwait@mea.gov.in എന്ന വിലാസത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകളെ മാത്രമേ പങ്കെടുപ്പിക്കൂകയുള്ളൂവെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

Related News