മന്ത്രിമാര്‍ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങലിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ചുമത്താനാകില്ല: സുപ്രീംകോടതി

  • 03/01/2023

ദില്ലി: മന്ത്രിമാര്‍ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങലിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ചുമത്താനാകില്ലെന്ന് സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു .നിലവില്‍ ഭരണഘടനയുള്ള നിയന്ത്രണങ്ങള്‍ മതിയാകും.


പൗരന്‍റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല.അവകാശ ലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് ഭരണഘടന ലംഘനമാണ്.ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബിവി നാഗരത്ന പ്രത്യേക വിധിന്യായം എഴുതി.വിധിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചു.വിദ്വേഷ പ്രസംഗങ്ങള്‍ സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്നു.ഇന്ത്യ പോലുള്ള ഒരു പാര്‍ലമെന്‍ററി ഡെമോക്രസിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമായ അവകാശമാണ്.

പൗരന്മാര്‍ക്ക് അവകാശവും അതുപോലെ കടമകളമുണ്ട്.സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാനുള്ള ചുമതലയും പൗരന്മാര്‍ക്കുണ്ട്.ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഭൂരിപക്ഷ വിധിയോട് യോജിക്കുന്നുവെന്നും ജസ്റ്റിസ് നാഗരത്ന വിധിന്യായത്തില്‍ വ്യക്തമാക്കി

Related News