ജോഷിമഠിലെ ഭൗമ പ്രതിസന്ധി; കാരണമായത് എന്‍ടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ര്‍മ്മാണമെന്ന് പ്രദേശവാസികൾ

  • 10/01/2023

ജോഷിമഠ്: നി‍ര്‍മ്മാണ പ്രവ‍‍‍ര്‍ത്തനങ്ങള്‍ നി‍ര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എന്‍ടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ര്‍മ്മാണം തുടരുന്നു. ശങ്കാരാചാര്യ മഠത്തിലും വിള്ളലിനിടയാക്കിയത് പദ്ധതിയുടെ ഭാഗമായ തുരങ്ക നി‍‍മ്മാണമെന്ന് മഠം വിമ‍‍ര്‍ശിച്ചു.


ജോഷിമഠില്‍ വീടുകളിലും കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടതിന് തൊട്ടുപിന്നാലെ തപോവന്‍ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നി‍ര്‍മ്മാണ പ്രവ‍ത്തനങ്ങളും നി‍ര്‍ത്തിവെക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂമി ഇടിഞ്ഞ് താഴ്ന്ന് ജോഷിമഠില്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്ബോഴും ഉത്തരവ് കാറ്റില്‍ പറത്തി, എന്‍ടിപിസിയുടെ തപോവന്‍ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടരുകയാണെന്ന് സമരസമിതി വക്താവ് കമല്‍ റത്തൂരി പറഞ്ഞു

ജോഷിമഠില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ഇപ്പുറത്ത് ഹെലാംഗ് എന്ന സ്ഥലത്താണ് തപോവന്‍ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി നടക്കുന്നത്. ഇവിടെ ഇന്നലെയും ജോലിക്കായി തൊഴിലാളികളെത്തി എന്നതിന്‍റെ തെളിവായി ഹാജര്‍ രേഖകള്‍ പുറത്തു വന്നു. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കങ്ങളാണ് നി‍മ്മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. ഈ തുരങ്ക നി‍‍ര്‍മ്മാണമാണ് ദുരിതങ്ങള്‍ക്ക് മുഴുവന്‍ കാരണമെന്ന് ജോഷിമഠുകാ‍‍‍ര്‍ വിശ്വസിക്കുന്നു.

Related News